Friday 7 September 2018

കേരളത്തിലെ വെള്ളപ്പൊക്കം: ചില പരിഹരിക്കാവുന്ന അനീതികള്‍ - KERALA FLOODS


കേരളത്തില്‍ വെള്ളപ്പൊക്കം വന്നു. ഇതൊരു വസ്തുതയാണ്. അതില്‍ വീട്, മറ്റു വസ്തുക്കള്‍ മുതലായവ നഷ്ടപെടവരുണ്ട്. അവരെ സഹായിക്കേണ്ടത് മനസാക്ഷിയുള്ള എല്ലാവരുടെയും കടമയാണ്. എന്നാല്‍ അതുപോലെതന്നെ അഭയാര്‍ഥി ക്യാമ്പുകളില്‍ വന്നവര്കും കുറച്ചൊക്കെ കടമയുണ്ട്. അതില്‍ ആരോഗ്യമുള്ളവരും ഈ പ്രവര്‍ത്തനങ്ങളില്‍ കുറച്ചൊക്കെ സഹായിക്കെണ്ടാതാണ്. അവര്‍ അഭയാര്‍ഥികള്‍ ആണെന്ന് പറഞ്ഞ്‌ വിരുന്നുകാരെപ്പോലെ ഇരിക്കേണ്ട കാര്യമില്ല. അവരെക്കാള്‍ കൂടുതല്‍ പ്രയഗ്നിച്ചതും ബുധിമുട്ടിയതും അവരെ രക്ഷിക്കാന്‍ വന്നവരാണ് എന്നാണ് വാര്‍ത്തകളുടെയും നാട്ടില്‍ നിന്ന് കിട്ടിയ മറ്റു വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ മറുനാടന്‍ മലയാളിയായ എനിക്ക് തോന്നിയത്.

രണ്ടാമതായി മറ്റൊരു പ്രശ്നം. അതായത്, അഭ്യര്‍ഥി കേന്ദ്രങ്ങളില്‍ തിരക്കായതുകൊണ്ട്‌ ബന്ധുക്കളുടെയും സ്നേഹിതരുടെയും വീടുകളില്‍ അഭയം തെടിയവരുമുണ്ട്. അവരുടെ വീട് പോയാലും വസ്തു നഷ്ട്പെട്ടാലും അവര്‍ക്ക് സഹായത്തിനു അര്‍ഹതയില്ല എന്നാണ് കേള്‍ക്കുന്നത്. അത് ശരിയല്ല. നഷ്ടപരിഹാരം നഷ്ടത്തിന്ടെ അടിസ്തനതിലയിരിക്കണം. അല്ലാതെ അഭയാര്‍ഥി ക്യാമ്പുകളില്‍ പോയിരുന്നോ ഇല്ലയോ എന്നതിന്ടെ മാനദ്ണ്ട്തിലകരുത്.

അതുപോലെതന്നെ അര്‍ഹതയില്ലാത്തവരെ കണ്ടുപിടിച്ചു മാറ്റിനിര്‍ത്താനും ശ്രദ്ധിക്കണം. അല്ലെങ്കില്‍ സഹായം അര്‍ഹാതയില്ലതവരിലെക്കയിരിക്കും മറിയുക.  https://www.manjaly.net  



No comments:

Post a Comment